Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer

Friday, July 2, 2010

Tomorrow...

Vikram was walking into the dark, unknowing where he is going. The cold night was filled with darkness. There was no sound except from the mild cry of a lonely owl. He walked with strong foot steps, amidst the fog. The parallel rails which were running beside him saw no end. He felt, the railway track which is stretching beside him is leading to the end of the world. He had no desire, no wish to fulfill. No responsibilities or no fear. The only question in front of him was , “What Next?”

Vikram had no clue of what he is doing. He was driven by an unknown force. There were several trains which ran on a fast pace over the track which he is standing right now, carrying a thousand lives, a million hopes and a billion dreams. This life is a miraculous adventure, where no one knows what happens in the next moment. He had decided to leave this nasty life and to explore the unknown world. It was then he noticed someone lying in a distance on the track. At first, He couldn’t identify what it was. It seemed like a bundle. Or was it a mirage? Is it an illusion or is it really a dead body?

Click here to read further







ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, June 17, 2010


ഹൃദയത്തിലൊരു ചെറു മുറിവുല്ലോരീ രാവില്‍
ഒരു തരി സുഖമുണ്ടോരാ നാളകള്‍ തന്‍ ഓര്‍മയില്‍
ജീവന്‍റെ ഒരു ചെറു നിശ്വാസം തന്നിലും
ഓര്‍മ്മകള്‍ മായ്കാത്ത ആ വെന്‍ നിലാവിലും
ഓമനിചീടുമാ ജന്മ സാഭാല്യത്തിനെ
ഒര്കുമിന്നെപോഴും നീ തോട്ടാ മുത്തിനെ

കാത്തുവെയ്ക്കുന്നു ഞാന്‍ തൂ വെന്‍നിലാ രാവില്‍
ആരാരും കാണാതെ നീ തന്ന ചുംബനം
ഓമനിക്കുന്നു ഞാന്‍ ആ നിലാ പൊയ്ക തന്‍
തീരത്ത് ഞാന്‍ തൊട്ട നിന്‍ വിരല്‍ സ്പന്ദനം

അറിയാതെ ചെയ്തൊരാ തെറ്റുകലോക്കെയും
പറയാതെ നീ ഇന്ന് കാത്തുവേച്ച്ചെങ്കിലും
പ്രാണന്റെ പാതി ഇന്നടര്‍ വീണു പോകവേ
ഒരു കുത്ത് വാക്കുമായ് നീ എന്നെ നോക്കിയോ?

അറിയുന്നു ഞാന്‍ നിന്റെ വേദനകള്‍ ഒക്കെയും
അറിയുന്നു ഞാന്‍ നിന്റെ രോഷങ്ങലോക്കെയും
നിസ്സഹായനായി ഞാന്‍ നില്കുമീ നേരത്ത്
ഒരു ചെറു പുഞ്ചിരി അര്‍ഹിപ്പതില്ലെയോ?

മാഞ്ഞ്ഞ്ഞു പോകുന്നോരാ ഓര്‍മ്മകള്‍ തന്നിലും
കീഴടക്കീടുമാ നോവുകള്‍ എങ്കിലും
പാതി കെള്ക്കുന്നോരാ ശബ്ദതിലെപ്പോഴും
നിന്‍ നാമം അറിയാതെ ചൊല്ലുന്നു ഇപ്പോഴും

Tuesday, June 1, 2010

Pokkiri Raja - Review


വളരെയേറെ പ്രതിക്ഷകലോടെയാണ് ഞാന്‍ "പോക്കിരി രാജ " കാണാന്‍ പോയത്. ഭാഗ്യത്തിന് എന്റെ പ്രതിക്ഷകള്‍ തെറ്റിയില്ല. വിചാരിച്ച പോലെ തന്നെ തല്ലിപ്പൊളി പടം. മമ്മുട്ടിയുടെ തുരുപ്പു ഗുലാന്‍, മായ ബസാര്‍, പരുന്ത്, തുടങ്ങിയ "സുപ്പര്‍ ഹിറ്റ് " ചിത്രങ്ങളുടെ നിരയിലേക്ക് മറ്റൊരെണ്ണം കുടി. ഇപ്പൊ ഈ പടത്തിന്റെ റിവ്യു എഴുതുന്നത് മറ്റൊന്നും കൊണ്ടല്ല, ഇത് വരെ ഈ പടം കാണാന്‍ സാധിക്കാഞ്ഞ ഭാഗ്യവാന്മാര്‍ക്ക് ഒരു മുന്നറിയിപ്പും, കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വെറുതെ കളഞ്ഞ എന്നോടു തന്നെയുള്ള ദേഷ്യവും ആണ് കാരണം. മക്കളില്ലാത്ത എനിക്ക് ഇതൊക്കയല്ലേ ഒരാശ്വാസം. അപ്പൊ തുടങ്ങിയേക്കാം.

മലയാളി ഇതിനോടകം ഒരു നുറു പ്രാവശ്യമെങ്കിലും കേട്ട കഥ പിന്നെയും പൊക്കി കൊണ്ട് വന്നിരിക്കുകയാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും. (എന്തിനു ചേട്ടാ ഞങ്ങളോട് ഈ ക്രുരത? ). ചെയ്യാത്ത കുറ്റത്തിന് ചെറുപ്പത്തിലെ ജയിലില്‍ പോകേണ്ടി വന്ന കഥാനായകനും , അച്ഛന്‍ ചെയ്ത കുറ്റം സ്വയം ഏറ്റെടുത്ത മകന്റെ കഥയുമൊക്കെ ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ടേ മലയാളത്തില്‍ ഉള്ളതാണ്. പഴയ വിഞ്ഞു പുതിയ കുപ്പിയില്‍ കൊണ്ട് തന്നാല്‍ മലയാളി കണ്ണും പുട്ടി കുടികുമെന്നു കരുതിയോ? കഥ ഇങ്ങനെ. നെടുമുടി വേണുവിനു രണ്ടു മക്കള്‍. മമ്മുട്ടിയും പ്രിത്വിരാജും. നാട്ടിലെ ഉത്സവം നടത്താന്‍ വേണ്ടി രണ്ടു കുടുംബകാര്‍ തമ്മില്‍ മുടിഞ്ഞ കലിപ്പ്. (ദേവാസുരത്തിലും ഇതൊക്കെ തന്നെ അല്ലെ കണ്ടത്? ). വില്ലന്മാരുടെ വിട്ടിലെ ഒരു സന്തതിയെ നെടുമുടി വേണു അറിയാതെ കൊല്ലുന്നു. ആ കുറ്റം ഏറ്റെടുത് മമ്മുട്ടി ജയിലിലോട്ടു വണ്ടി കേറുന്നു.(ഏതാണ്ട് ഇത് പോലൊക്കെ തന്നെ ആയിരുന്നു രാജമാണിക്യത്തിലെ ഫ്ലാഷ്ബാകും) സത്യം അറിയാവുന്നത് ചത്ത ചെക്കനും, ഹിറോ മമ്മുസിനും, പ്രേക്ഷകര്‍ക്കും, പിന്നെ ക്ലൈമാക്സില്‍ ഈ സത്യം തുറന്നു പറയാന്‍ വേണ്ടി മാത്രം സിനിമയില്‍ ഉള്ള വിജയ രാഖവനും. ജയിലില്‍ നിന്ന് തിരിച്ചു വന്ന മമ്മുട്ടി വില്ലന്മാരുടെ കൈ കൊണ്ട് തിരാതിരിക്കാന്‍ നാട് വിടുന്നു. എങ്ങോട്ട്? മധുരയ്ക്ക്. (പിന്നെ, കേരളത്തിന്നു വില്ലന്മാര്‍ക്ക് ചെല്ലാന്‍ പറ്റാത്ത സ്ഥലം ആണല്ലോ മധുര. അങ്ങോട്ട്‌ വണ്ടിം വള്ളോം ഒന്നുമില്ലാരിക്കും.എന്റെ ഉദയ്കൃഷ്ണ, അപാര ഭാവന തന്നെ). മധുരയില്‍ നമ്മള്‍ പ്രതിക്ഷിച്ച പോലെ, സ്ഥലത്തെ പ്രധാന രൌടിയും നാട്ടുകാരുടെ കണ്ണിലുന്നിയുമായ ഒരു അങ്കിള്‍. "മണിയണ്ണന്‍". മണിയന്നനെ അവിടുത്തെ ലോക്കല്‍ ഗുണ്ടകള്‍ കൊല്ലാന്‍ തുടങ്ങുമ്പോ ഇടയ്ക് കേറുന്നു നമ്മുടെ ഹിരോ രാജ. അങ്ങനെ മണിയണ്ണന്‍ രാജയെ അങ്ങ് ദത്തെടുക്കുന്നു. (ഏതൊക്കെ സിനിമയില്‍ മേല്പറഞ്ഞ സിടുവേശന്‍ വന്നിട്ടുണ്ട് എന്നറിയാന്‍ ഗുഗിളടിച്ചു നോക്കേണ്ടി വരും. അത്രയ്ക്കുണ്ട് പടങ്ങള്‍.) അങ്ങനെ രാജ, പോക്കിരി രാജ ആകുന്നു.

ഇനി ഇന്റര്‍വല്‍ വരെ പ്രിത്വിരാജിന്റെ തോന്ന്യാസം ആണ്. പ്രിത്വിരാജിനെ നന്നാകാന്‍ വേണ്ടി അളിയന്‍ പോലീസുകാരന്‍ സുരാജ് വെഞാരംമുടിന്റെ കുടേ നെടുമുടി വേണു പട്ടണത്തിലോട്ടു വിടുന്നു. സുരാജ് ഒരു പേടിച്ചു തുറി പോലീസുകാരനെ പതിവ് പോലെ ഓവര്‍ ആക്ട് ചെയ്തു കൊളമാക്കിയിരിക്കുന്നു. കമ്മിഷനരുടെ മകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ വേണ്ടി സുരാജു, അളിയന്‍ പ്രിത്വിരാജിനു സ്വംതം പോലീസു യുനിഫോരം ഇടിച്ചു വിടുന്നു. പോലിസല്ലാത്ത ഒരാള്‍ ആ വേഷമിട്ടു ഗുണ്ടകളെ തല്ലാനും കോളേജില്‍ കേറി അടി ഉണ്ടാകാനും പോയാല്‍ അകതാവുമെന്നു എസ് ഐ ആയാ സുരാജിനറിയില്ല എന്ന് സംവിധായകന്‍ കാണിക്കുമ്പോ, കാനുന്നവന്മാരെന്നാ പോട്ടന്മാരാണോ എന്ന് ചോദിക്കാന എനിക്ക് തോന്നിയത്. ആ എന്തെങ്കിലും ആവട്ടെ. കാശ് കൊടുത്തു തിയെട്ടരില്‍ കേറി ഇരുന്നു പോയില്ലേ. ചുരുക്കി പറഞ്ഞാല്‍, കംമിഷരുടെ മകളും ആഭ്യന്തര മന്ത്രിയുടെ മകനുമായ റിയാസ് ഖാന് കെട്ടിച്ചു കൊടുക്കാന്‍ വേണ്ടി വച്ചിരിക്കുന്നതുമായ ശ്രേയ ശരണിനെ പ്രിത്വി വളയ്കുന്നു, പ്രതിക്ഷിച്ച പോലെ കമ്മിഷണര്‍ സിദ്ദിക്ക് തുക്കി ലോക്കപിലിടുന്നു, അവനെ ഇറക്കാന്‍ അതാ വരുന്നു മധുര രാജ അല്ലെങ്കില്‍ പോക്കിരി രാജ അല്ലെങ്കില്‍ ജൂനിയര്‍ പ്രഭു ദേവ.

പിന്നെ കണ്ടതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല. ഒരുപാട് തമിഴ് പടങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനും പഞ്ച് ഡയലോഗും ഒക്കെ പിന്നേം എടുത്തു വാരി വിതറിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. "രാജ സെയ്യറത്തു താന്‍ സോല്ലുവാന്‍, സോല്ല്റത്തു മട്ടും താന്‍ സെയ്യുവാന്‍" ഈ പഞ്ച് പണ്ട് രജനികാന്ത് പറഞ്ഞു ഞങ്ങള്‍ കെട്ടിടുണ്ടല്ലോ വൈശാഖേ. അത് പോട്ടെ, ശ്രേയയെ ഗുണ്ടകള്‍ ഓടിക്കുമ്പോ അവള്‍ ഓടി ഒരു കാറിന്റെ മറവിലോട്ടു പോകും. പിന്നെ കാണിക്കുന്നത് നല്ല സ്റ്റൈയില്‍ നെഞ്ചും വിരിച്ചു ഇറങ്ങി വരുന്നത. നോക്കുമ്പോ പുറകെ പ്രിത്വിരാജു. (അല്ല, പറഞ്ഞ പോലെ പ്രിത്വി ആരും ഇല്ലാത്ത സ്ഥലത്ത് പാര്ക് ചെയ്ത കാറിന്റെ പുറകില്‍ ഇരുന്നു എന്തെടുക്കുവാരുന്നു? ) ഇതേ സിന് തന്നെയാണ് "ദുല്‍" എന്നാ തമിഴ് പടത്തില്‍ പണ്ട് വിക്രം ചെയ്തത്. അതും പോട്ടെ. രാജ മാനിക്യത്തിലെ മമ്മുട്ടിയുടെ ഇന്റ്രോടാക്ഷന്‍ സിന് ഓര്‍മ്മയുണ്ടോ?. മഴയത്, റഹ്മാന് പുറകില്‍ മമ്മുട്ടിക്ക്‌ കുടയും പിടിച്ചു വരുന്നത്. അതേ സിന് തന്നെ ആണ് ഈ പടത്തിലും മമ്മുട്ടിക്ക്‌ ഓപ്പണിങ്ങ്. മഴ, കുട, പിടിക്കാന്‍ ഒരാള്, ഇടി കൊള്ളാന്‍ ഒരാള്. ഇതെല്ലാം കണ്ടിട്ടും ഇതൊരു പുതുമയുള്ള വ്യത്യസ്തമായാ പടം ആണെന്ന് തോന്നനമെന്കിലെ, തിയെട്ടരില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് മുഴുവന്‍ അമ്നെഷിയ പിടിപെടനം. തമിഴ് പടങ്ങള്‍ കേരളത്തിലും റിലീസ് ചെയുമെന്നു വൈശാഖ് ഓര്‍ത്തു കാണില്ല.

എടുത്തു പറയേണ്ടത് ഈ പടത്തിലെ മമ്മുട്ടിയുടെ ടാന്‍സ് ആണ്. ജമ്പോ സര്‍ക്കസിലെ കരടി ചെയ്യും ഇതിലും നല്ല ടാന്‍സ്. പിന്നെ, ഒരു കാര്യമുണ്ട്. മമ്മുട്ടിക്ക്‌ വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ടാന്‍സ് സ്റ്റെപ്സ് എല്ലാം. കയ്യടിക്കുക, ആകാശത്തേക്ക് വിരല്‍ ചുണ്ടുക. പിന്നേം കയ്യടിക്കുക. മമ്മുട്ടിയുടെ ചില മുവ്മെന്റ്സു കണ്ടപ്പോ കി കൊടുത്ത റോബോട്ട് ടാന്‍സ് കളിക്കുന്ന പോലെ തോന്നി. എന്തിനാ അങ്കിള്‍ വയസ്സ് കാലത്ത് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്. നല്ല പ്രായത്തില്‍ കളിച്ചിട്ടില്ല ടാന്‍സ്, പിന്നാ ഇപ്പോഴ്.

അഞ്ചാറു തമിഴ് പദങ്ങളും കുറെ മലയാളം പടങ്ങളും മിക്സ് ചെയ്തു രണ്ടു സുപ്പര്‍ സ്ടാരുകളെയും വിളിച്ചു തമിഴ് നാടിന്നു ഒരു നായികയെയും ഇറക്കുമതി ചെയ്തു കുറച്ചു കോമഡിയും ചേര്‍ത്ത് ഇറക്കിയാലോന്നും സുപ്പര്‍ ഹിറ്റ് പടം ആകുല്ല. അതിനു നല്ലൊരു കഥ വേണം. സ്ക്രിപ്റ്റ് വേണം. അല്ല ചുമ്മാ കൊറെ വെടിം പോകേം മാത്രം മതിയെങ്കില്‍ പടം കാണാന്‍ ആളുണ്ടാവില്ല. ആളുകള്‍ക്ക് എപ്പൊഴും അബദ്ധം പറ്റില്ലല്ലോ. വൈശാഖിന്റെ ആദ്യത്തെ പടം ആണ് ഇത്. ഇനിയും ഇത് പോലുള്ള കടും കൈ കാട്ടി കുട്ടുന്നതിന് മുന്‍പ് ഒരു കാര്യം ശ്രദ്ധിച്ചാല്‍ നന്ന്. മലയാളിക്ക് ക്ഷമയും സഹന ശക്തിയും അനുദിനം കുറഞ്ഞു വരികയാണ്. സുക്ഷിച്ചാല്‍ ദുഖിക്കണ്ട. "നാന്കെ ഒരു തടവേ അടിച്ചാ അത് നുറു തടവേ അടിച്ച മാതിരി"

-ശരത് മേനോന്‍

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, May 27, 2010

Silsila hai…Silsila…

Check this video first before reading further









കാലാ കാലങ്ങളില്‍ മനുഷ്യനെ വെറുപ്പിക്കുന്ന സൃഷ്ടികള്‍ ഉണ്ടായിക്കൊന്ടെയിരിക്കും. അത് ദൈവ  നിശ്ചയമാണ്. അതിന്‍റെ ഏറ്റവും നല്ല   ഉദാഹരണമാണ് ഹരിശങ്കര്‍ എന്നാ എമ്ബോക്കിയുടെ  മുകളില്‍ കാണുന്ന തോന്ന്യാസം. കണ്ടക ശനി കൊണ്ടേ പോകു എന്ന് പറഞ്ഞ പോലെയായി ഈ വീഡിയോ കണ്ട ആളുകളുടെ അവസ്ഥ. അടുത്ത കാലത്തൊന്നും ഇത്രേം കുതറയായ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല. കുറെ കാലങ്ങള്‍ക്ക് മുന്പ് സാം ആന്ടെഴ്സന് എന്ന് പറഞ്ഞൊരു ജിവി മനുഷ്യനെ വെറുപ്പിച്ചിരുന്നു. പിന്നെ അവന്‍റെ അഡ്രെസ്സ് ഇല്ലാതെയായി. നാട്ടുകാര്‍ തല്ലികൊന്നു കുഴിച്ചു മുടി എന്നാണു കേട്ടു കേള്‍വി.  അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഹരിശങ്കരിന്റെ വരവ്. എന്ത് ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു ആല്‍ബം ഇവന്മാരൊക്കെ ഇറക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇവര്‍ക്കൊക്കെ   സാമാന്യ ബുദ്ധി ഇല്ലാത്തതാണോ   അതോ ജന്മനാ മന്ദബുദ്ധികാലോ?


ബാക്കി ഉള്ളവരുടെ മുന്നില്‍ മലയാളികളുടെ മാനം കളയുന്നത് ഇത് പോലെയുള്ള അറുക്ക ടിംസാനു. അല്ലേലും നോര്‍ത്ത് ഇന്ദ്യന്സോക്കെ  മലയാളി എന്ന് കേട്ടാല്‍  "ഓ, ബ്ലഡി മല്ലുസ്" എന്ന ഒരു എക്സ്പ്രഷന്‍  ആണ്. അതിന്‍റെ മോളിലാണ് ഇത്. ഇതിനൊക്കെ വേണ്ടി കാശ് മുടക്കുന്നവന്മാരെ വേണം തല്ലാന്‍. അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവ, ഇവന്റെ ഒക്കെ വിട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ. ആ നില ടി ഷര്‍ട്ടും ഇട്ടു തോപ്പിം വെച്ച് പാട്ട് പാടി അര്‍മാദിക്കുന്ന ചേട്ടനാണ് ഈ മഹാ പാതകത്തിന്റെ സൂത്രധാരന്. പാടിയതും, എഴുതിയതും, സംവിധാനിച്ച്ചതും, അഭിനയിച്ചതും ഒക്കെ ആ അണ്ണന്‍ തന്നെ. യെവനാരാ ബാലചന്ദ്ര മേനോനോ? കുടെ ഡാന്സ് കളിക്കുന്ന ചെക്കന്മാരെ ശ്രദ്ധിക്കു. കെട്ടിടം പണിക്കു ഒരിസ്സയിന്നു വരുന്ന ഹിന്ദിക്കാരന്മാര്‍കും   തമിഴ്നാട്ടിലെ കല്പണിക്കാര്‍ക്കും കാണും ഇവന്മാരെകാളും ഭംഗിയും അന്തസ്സും. ഒരുത്തന്‍റെ വിചാരം അവന്‍ പ്രഭുദേവക്ക് , മൈക്കിള്‍ ജാക്സണില്‍ ഉണ്ടായ മോന്‍ ആണെന്നാ. അവന്‍ ഒരുത്തന്റെ തുള്ളല്‍ തന്നെ അസഹനിയം. അപ്പോഴ ഒരുത്തനെ രണ്ടായി കാണിക്കുന്ന ഗ്രാഫിക്സ്. ശോ.. ഈ ഗ്രാഫിക്സ് കണ്ടാ ജെയിംസ്   കാമരുന്‍ വന്നു ക്യാമറാ മാനെ പൊക്കി കൊണ്ട് പോകും, അവതാര്‍ റിലോടടിന്റെ  ക്യാമറ മാന്‍ ആകാന്‍. പോയി ചാവിനെട...>

ഈ മഹത്തായ കൊലാ സൃഷ്ടിയുടെ അതി സമ്പുഷ്ടവും അനിര്‍വച്ചനിയവും അത്യന്തം ആഹ്ലാദ ജനകവുമായ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉളിയിട്ടിറങ്ങുന്ന അതി ഗ്രഹണിയമായ ഈണങ്ങളുടെ   മാസ്മരികത നമുക്ക് ശ്രദ്ധിക്കാം. മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഹരിശങ്കര്‍ എന്ന ഡാഷ് മോന്‍  എഴുതി വെച്ച തോന്യാസം ശ്രദ്ധിക്കാമെന്ന്.

സില്‍സിലാ ഹായ് സില്‍സിലാ
സില്‍സിലാ ഹായ് സില്‍സില്ലാ
എന്റെ കുടെ പാടു നീ
സിലസില ഹായ് സില്‍ സില
സിലസില ഹായ് സില്‍ സില
മോദമോടെ ആട് നീ
സില്‍സില ഹായ് സില്‍സില
[നിന്റെ കുടെ പാടുവല്ലടാ  , ഓടിച്ചിട്ട് വെട്ടി കിറുവാ വേണ്ടത്]


ആടിയും പാടിയും തിരാത്ത പെണ്ണിന്റെ മനസ്സിലുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജിവിതത്തില്‍ ഇന്ന് സങ്കടപെടുവാന്‍ നേരമില്ല
ആടിയും   പാടിയും....ഹായ് ഹായ്.....
ആടിയും പാടിയും...ഹായ് ഹായ്...
[പെണ്ണ് ആടിയും പാടിയും എന്തുണ്ടാക്കിയെന്നാ? കള്ള് കുടിച്ചാ വയറ്റില്‍ കെടക്കണം. കുമിള
പോലുള്ള ജിവിതത്തില്‍ സങ്കടപെടാന്‍ നെരമില്ലേ?. എടാ അലവലാതി, ഈ ഒടുക്കത്തെ വീഡിയോ കണ്ടാ നാട്ടുകാര്‍ക്കാനെട  സങ്കടം. ]


സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പുത്തു തളിര്തപ്പോള്‍ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
[ എന്റെ പൊന്നു ഹരിശങ്കര, ആദ്യം പോയി നേരാം വണ്ണം മലയാളം എങ്കിലും പടിക്ക്. ചന്ദ്രിക പുത്തോ? ചന്ദ്രിക എങ്ങനാടോ പുക്കുന്നത്?  സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നതിന്റെ കുട്ടത്തില്‍ നിന്റെ ഒക്കെ തലക്കകതുടെ   കുറച്ചു വെട്ടം വന്നിരുന്നെങ്കില്‍ ഇന്നെനിക് ഇത് എഴുതേണ്ടി വരുമായിരുന്നില്ല.]


മുത്തമിട്ടെ മനം മുത്തമിട്ടെ... മുത്തമിട്ടെ മനം മുത്തമിട്ടെ....
മുത്തമിട്ടെ മനം മുത്തമിട്ടെ.... മുത്തമിട്ടെ മനം മുത്തമിട്ടെ...
[മുത്തമിടുവല്ല, നിന്റെ ഒക്കെ മുഖം അടച്ചു പോട്ടിക്കുവ വേണ്ടത്. ഇതിനൊക്കെ കാശ് മുടക്കിയവന്ടെ   മുഖത്തും ഒന്ന് മുത്ത്തമിടാനുണ്ട് . സുക്ഷിച്ചിരുന്നോലാന്‍ പറ]


ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
[സത്യമായും നിന്നെ ഒക്കെ കയ്യില്‍ കിട്ടിയാല്‍ നീ ഒക്കെ ആനന്ദ കണ്ണിരില്‍ മുത്തമിടും. ആ തലമുടി വളര്‍ത്തിയ കുത്തറയും ആനന്ദ കണ്ണിരില്‍ മുത്തമിടും]


ജിവിതം ഒരു സില്‍സില...സില്‍സില ഹായ് സില്‍സില
യൌവനം ഒരു സില്‍സില...സില്‍സില..ഹായ് സില്‍സില....
പ്രണയം ഒരു സില്‍സില...സില്‍സില...ഹൌ സില്‍സില.....
[ഇങ്ങനെ പോയാല്‍ ചെട്ടന്മാര്ക് അധികം കാലം ജിവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. യൌവനത്തിലെ ഭിത്തിയില്‍ കേറി മാലയിട്ടു  ചിരിചോന്ടിരിക്കാനാ  യോഗം.]


ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം...
ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം....
സില്‍സിലാ ഹായ് സില്‍സില....
സില്‍സില..ഹൌ..സില്‍സില...


ഈ വീഡിയോ കണ്ടാ ആളുകള്‍ വണ്ടി പിടിച്ചു വന്നു തല്ലി കയ്യും കാലും  ഓടിചിട്ടാല്‍  പിന്നെങ്ങനെ യൌവനം ആനന്ദിക്കും മച്ചു? ഒരു ഹാന്ടിക്യാമരയും, അഞ്ചാറു കുതരകളും   ഉണ്ടെങ്കി ആല്‍ബം ഇറക്കാം എന്നാണോ വിചാരം. അതിന്ടിടയ്ക്ക്, നാട് കാണാന്‍ വന്നു കാശും തിര്‍ന്നു പാസ്പോര്‍ട്ടും പണയം വെച്ച് തെണ്ടി തിരിഞ്ഞു നടന്ന രണ്ടു മദാമ്മമാരെ കുടെ കൊണ്ട് വന്നു തുള്ളിച്ച്ചാല്‍ സംഗതി ജോരാകുമെന്നു ആരാ പറഞ്ഞ്ഞു തന്നത്. വെള്ളമടിച്ചു ഫിറ്റായ നേരത്താണോ ഈ ആല്‍ബം ഇറക്കാന്‍ തോന്നിയത്? അല്ല, ഇതൊന്നും നിങ്ങടെ കുറ്റമല്ല. "ആ നേരത്ത് " ഒരു വാഴ വെയ്ച്ച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കുല എങ്കിലും വെട്ടി   വില്‍ക്കമായിരുന്നു. ഇനി പറഞ്ഞ്ഞ്ഞിട്ടു കാര്യമില്ല.

വെറുതെ എന്തെങ്കിലും ഒക്കെ എഴുതി വെച്ചു അതിനൊരു ട്യുനും കൊടുത്തു  പണിയില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെക്കന്മാര്ക് ഫുട്പാത്തില്‍ കിട്ടുന്ന ടി ഷര്‍ട്ടും ജിന്സും വാങ്ങി കൊടുത്തു ആളുകള്‍ വെളിക്കിരിക്കാന്‍ പോകുന്നത് പോലെയുള്ള ലൊക്കേഷനില്‍ ഒരു ഹാന്ടിക്യാമും വച്ചു തുള്ളിച്ച്ചാലോന്നും ആല്‍ബം ആകുല്ല ചേട്ടാ. വെറുതെ മാനം കെടത്തെയുല്ല് . ഈ വീഡിയോ യ്ക്ക്  യുട്യുബില്‍ കിട്ടിയ കമന്റ്സ് കണ്ടിട്ടെങ്കിലും അത് മനസ്സിലാക്കണം. സംഗിതം ഒരു മഹാ സാഗരമാണ്. അതിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടി ആകുന്നതിനു മുന്നേ സമ്മര്‍ സോല്ട്ടടിക്കാന്‍ പോയാലെ, വല്ല കൊമ്പന്‍ സ്രാവും വന്നു കൊണ്ടു പോകും. ഇനി എങ്കിലും ഇത്തരം കടും കൈ കാണിക്കുന്നതിന് മുന്പ് ഒരു നിമിഷം ആലോചിക്കണം. കേരളത്തിലെ പാവം ജനങ്ങളെ കുറിച്ചു....
- ശരത് മേനോന്‍



ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Wednesday, May 19, 2010

Kalyanam

Click here to read further

Tuesday, May 4, 2010

Vanitha Bill

Click here to read further

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Saturday, April 10, 2010

Do it before the timer stops!!!

Being different is easy, but being your self is difficult. At one point of time or another, during the journey of life, we tend to change ourselves. Ones right could be another ones wrong and vice versa. This Life tht we have now, is truly complicated. What makes the life and what derive the force to live the life is, Experiences.

Its true that experience is the best teacher. We are learning each day. To me, i have learned pretty lot of things with this 24 year old life. My experiences taught me how to be mentally strong, how to smile hiding the tears, how to make others smile, how to be myself and most importantly, how to live this life.Rolling back the sands of time in my life to few years, i can see myself being a happy, jovial, worrying about nothing and living in the Present. Later on, i could see myself transforming after one particular night. Following were the days of helplessness, prayers, tears, hope, and the willpower to catch my life back.

It is common for a man to forget himself when he is blessed with goodness and happiness. So do i. I am a common man and it is true that there were times in the past when i forgot myself.When someone praise your talent which was unknown or hidden for years, the common man would get excited.But the realization of where to draw the limit, is ones greatest power.Somehow, not everyone has that.

Appearance, is one thing that boost the arrogance in humans. I learnt recently that physical appearance doesnt even have the value of paper. Last month, i wanted to take xerox of few of my documents and i rushed into a xerox shop. The guy over there was standing facing the wal and when i called, he turned back. For a moment, i was shocked. He did not had half portion of his face. just one eye and two holes to breath in position of his nose. His face was full of marks and it was a shocking sight. However, he smiled at me and gave me the xerox. He talked to me in decent english and when i left the shop, i was totally shaken from tip to toe. After the accident, when my face got changed, i always had an inferiority complex. When i look at my old pics in orkut album, i used to feel really bad and some times used to feel moist in my eyes. But that day, when i came out of the shop, i was admiring him. It could be some accident or something that he lost his entire face. But still he had the will power to live. That is truly remarkable. This body which we possess and on which we are proud of, is destroyable. We dont know what happens the next moment and within a fraction of second, it could be turned to mere waste or a pot of ash. Then why are we bothered about it?

What i just want to say is, this life is short and it should be lived meaningfully. Before the counter stops, try to do something that will make you remembered in someones heart even after you leave this place. When we are born, people around us were happy and smiling, in hope that we would make their world better. So when we leave, if not all, but someone should shed some tear and hope that we would be back with them. In the time frame between birth and death, if we were not able to do that, then i would say, it was a totally wasted birth.