Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer

Monday, August 9, 2010

Pachavelicham - An Award Film

പച്ച വെളിച്ചം - An Award Film

വര്ഷം 1985. നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ഒരു ഗ്രാമം. വൈദ്യുതി എന്താണെന്ന് പോലും അറിയാത്ത നാട്ടുകാര്‍. എങ്ങും ശ്മശാന മൂകത. അങ്ങിങ്ങായ്‌ ഒറ്റപെട്ടു നില്‍ക്കുന്ന കുടിലുകള്‍. ആ കുടിലുകളില്‍ മങ്ങിയ റാന്തല്‍ വിളക്കുകള്‍. ആ റാന്തല്‍ വിളക്കില്‍ വീനെരിയുന്ന ഈയാമ്പാറ്റകള്‍. ചെറ്റ കുടിലില്‍ വൈകുന്നേരത്തെ കഞ്ഞിക്കായ് കാത്തിരിക്കുന്ന കുട്ടികള്‍. അടുക്കളയിലെ മെഴുക്കു പുരണ്ട ഒരു കോണില്‍ ഒരു ചരുവം. തീ ഉതി തീ ഉതി തീരാരായ വീട്ടമ്മ. അടുപ്പില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍..

സന്ധ്യ മയങ്ങുന്ന നേരം . ഗ്രാമത്തില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വഴിയിലെങ്ങും ഇരുട്ട്. അമ്പല കുളത്തിന്റെ അടുത്തുള്ള ചെരുവില്‍ ചാത്തനും, ഗോവിന്ദനും , പാക്കരനും അക്ഷമയോടെ കാത്തിരിക്കുന്നു. ചാത്തനും ഗോവിന്ദനും പാക്കരനും കുട്ടികാലം തൊട്ടേ കലിക്കൂട്ടുകാരായിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ പടി വാതില്‍ക്കല്‍ എത്തി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നു. ചാത്തന് മേമന ഇല്ലത്തെ തിരുമേനിയുടെ വീട്ടില് കൂലിപ്പനി ആയിരുന്നു. മകളെ കല്യാണം കഴിപിച്ചു അയച്ചതിന് ശേഷം കുടിലില്‍ ചാത്തന്‍ ഒറ്റയ്ക്കായ്. ഗോവിന്ദന്റെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. നല്ല പ്രായത്തില്‍ പ്രമാണിമാരുടെ പറമ്പിലെ തെങ്ങ് കയറിയും തേങ്ങ കട്ട് വിറ്റും കിട്ടുന്ന കാശിനു കള്ള് കുടിച്ചു ജീവിതം പാഴാക്കി. ഒരു കല്യാണം കഴിക്കാന്‍ അന്ന് തോന്നാഞ്ഞതില്‍ ഈ 70ആമ് വയസ്സിലും ഗോവിന്ദന്ന് ഖേതമുന്ട്ട്. ആ വിഷമം തീരുന്നത് പാക്കരനെ കാണുമ്പോഴാണ്. പാക്കരന്റെ കെട്ട്യോള്‍ ദാക്ഷായണി ഒരു ദിവസം പോലും പാക്കരന് മനസാമ്മാതാനം കൊടുക്കാറില്ല. വൈകുന്നേരം മണി ആകുമ്പോഴേ ദാക്ഷായണി കുടിലിന്റെ മുന്നില്‍ കുട്ടിചൂലുമായ് പ്രത്യക്ഷപെടും. പാക്കരനേയും കാത്ത്. മൂവരുമ് ദിവസവും ഒത്തു കൂടാരുല്ലതു ഈ അമ്പല കടവിന്റെ അടുത്താണ്. അവരുടെ ജീവിതത്തില്‍ ആശ്വാസം കിട്ടുന്ന ഏക സമയം ഈ കുടികാഴ്ചയാണ്.

അങ്ങകലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ ഒരു വെളിച്ചം. ആരോ ചൂട്ടുമ് കത്തിച്ചു പിടിച്ചു വരികയാണ്. ചാത്തനും ഗോവിന്ദനും പാക്കരനും മുഖാമുഖം നോക്കി. എല്ലാവരുടെയും കണ്ണില്‍ ഒരു ആകാംഷ. പതുക്കെ പതുക്കെ ആ വെളിച്ചം അടുത്തെത്തി. അത് തെക്കെപുരയിലെ നാരായണന്‍ ആയിരുന്നു. നാരായണന്‍ , അവരുടെ സുഹൃത്താണ്. വയസ്സ് കഴിയാരായ് . നാരായണനും ചാത്തനെയും ഗോവിന്ദനെയും പാക്കരനേയും പോലെ ആ ഗ്രാമത്തിന്റെ ജീവിക്കുന്ന അവശേഷിപ്പാണ്. വര്‍ഷങ്ങള്‍ക്കു മുന്പ് ദിവാന്മാര്‍ ആ ഗ്രാമം ഭരിച്ചിരുന്നപ്പോള്‍ നാരായണന്‍ ദിവാന്റെ വസതിയിലെ അടുക്കള പണിക്കാരനായിരുന്നു. നാരായണന്റെ ഭാര്യ ഗോമതിക്ക് പരാതി ഒഴിഞ്ഞ നേരമില്ല.

നാരായണനെ കണ്ടതും മുഉവരുറെയും മുഖം പ്രസന്നമായ്. സന്ധ്യ മങ്ങി കഴിഞ്ഞു. ചീവിടുകലുടെ കരച്ചില്‍ കൂടി കൂടി വരുന്നു. നാരായണനും അവരുടെ കൂടെ ഇരിപ്പുറപ്പിച്ചു.

നാരായണന്‍ : പോയോ ?

ചാത്തന്‍ : ഇല്ല

ഗോവിന്ദന്‍ : എന്താ വയ്കിയെ?

നാരായണന്‍ : ആ...വൈകി

പാക്കരന്‍ : വൈകിയപ്പോ, ഇന്നിനി വരുമെന്ന കരുതിയില്ല

നാരായണന്‍ :  വരാതിരിക്കാന്‍ പറ്റുവോ?

ചാത്തന്‍ : ഗോമതിക്ക് എങ്ങനുണ്ട് ?

നാരായണന്‍ : അങ്ങനെ തന്നെ

ഗോവിന്ദന്‍ : (അക്ഷമയോടെ) വരില്ലേ?

നാരായണന്‍ : വരാതിരിക്കില്ല.

പാക്കരന്‍ : പണ്ടത്തെ പോലെയല്ല. ഇപ്പൊ എനിക്ക് തീരെ വയ്യ. നടക്കാനും ബുദ്ധിമുട്ടുണ്ട്. പിന്നെ ഇക്കാര്യമായതോണ്ട

ചാത്തന്‍ : വയ്യായ്ക എനിക്കുമുണ്ട്. ഇനി എത്ര കാലം ഉണ്ടെന്ന. ഹാ... മരിക്കുന്നത് വരെ ഇതെങ്കിലും മുടങ്ങാതിരുന്ന മതിയായിരുന്നു.

നാരായണന്‍ : ശബ്ദമുണ്ടാക്കാതെ .... വരുന്നുണ്ട്.

(മൂവരുമ് ആ ഭാഗത്തേക്ക് നോക്കി. അമ്പല കുളത്തില്‍ നിന്നും കുളി കഴിഞ്ഞു തിരുമേനിയുടെ ഭാര്യ ജാനകി നടന്നു വരുന്നു.കൈയില്‍ സോപ്പും തോര്‍ത്തും. ഈറന്‍ മാറി നനഞ്ഞൊട്ടിയ ശരീരവുമായ് ജാനകി കടന്നു പോയി )

ഗോവിന്ദന്‍ : ഹോ... വര്‍ഷമെത്ര കഴിഞ്ഞു എന്നിട്ടും ഒരു മാറ്റവുമില്ല.

പാക്കരന്‍ : ഹാ... ഇനി ഇത് എത്ര നാള്‍ കൂടി കാണാന്‍ കഴിയുമെന്ന ?

നാരായണന്‍ : എന്നാല്‍ ഞാനിറങ്ങുന്നു. നാളെ കാണാം. രാത്രി യാത്രയില്ല... ************************************************************************************************************************ നാരായണന്റെ കുടില്‍.

രാത്രി. ചിവിടുകലുറെ കരച്ചില്‍ ഉച്ചസ്ഥായിയില്‍ ആയി . കുടിലിന്റെ ഉമ്മറത്തെ റാന്തല്‍ വിളക്കില്‍ നോക്കി എന്തോ ആലോചിച്ചിരിക്കുന്നു നാരായണന്‍. അകത്തു ഭാര്യ ഗോമതി എന്തോ പിറുപിറുക്കുന്നു. ഗോമതിക്ക് നാല്പതിനോടടുക്കുന്ന പ്രായം. ആ ദമ്പതികള്‍ക്ക് കുട്ടികളില്ല. . കുടിലില്‍ നാരായണനും ഗോമതിയും മാത്രം. സമയം കടന്നു പോകുന്നു. ചുറ്റുവട്ടത്തുള്ള കുടിലുകളിലെ വെളിച്ചം കേട്ടിരിക്കുന്നു. മണ്ണെണ്ണ തീര്‍ന്നതിനാല്‍ റാന്തല്‍ വിളക്കിന്റെ പ്രകാശം മങ്ങി തുടങ്ങി .അകത്തു ഗോമതി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോള്‍ നാരായണന്‍ ഒരു കാല്‍പെരുമാറ്റം കേട്ട്. ഈ അസമയത്ത് തന്റെ കുടിലിലേക്ക് ആര് വരാന്‍ ആണ്? നാരായണന്‍ ആശങ്കയിലായ്. അപ്പോള്‍ കാല്‍പെരുമാറ്റം അടുത്ത് അടുത്ത് വന്നു.

നാരായണന്‍ : ആരാ?

ആഗതന്‍ : ഞാന്‍ ആന്നേ

നാരായണന്‍ : ഞാന്‍ എന്ന് പറഞ്ഞാല്‍ ?

ആഗതന്‍ : ഒരു കള്ളന്‍ ആന്നേ

നാരായണന്‍ : ആ...കള്ളനോ... എന്താ ഈ വഴിക്ക്

കള്ളന്‍ : അത്... 2 ദിവസമേ ഒന്നും കിട്ടിയില്ലേ

നാരായണന്‍ : ആ... കേറി ഇരിക്ക്....

കള്ളന്‍ : വേണ്ട...ഞാന്‍ ഇവിടെ നിന്നോളാം

നാരായണന്‍ : എന്താ വേണ്ടത്?

കള്ളന്‍ : എന്തായാലും മതിയേ

നാരായണന്‍ : ഇവിടെ....അങ്ങനെ വില പിടിപ്പുല്ലതായ് ഒന്നുമില്ല.

കള്ളന്‍ : ഓ... നാരായണന്‍ : അകത്തു ഒരു തടി പെട്ടി ഇരിപ്പുന്റ്റ്. അതിനകത്ത് വല്ലതും കാണും. ചെന്ന നോക്ക്

കള്ളന്‍ : ഉവ്വ്. നാരായണന്‍ : ഭാര്യ അകത്ത്തുന്റ്റ്.

കള്ളന്‍ : ഉണര്ത്തില്ല.

നാരായണന്‍ : ചെല്ല്

സമയം കടന്നു പോയി. അകത്തു എന്തൊക്കെയോ തട്ടും മുട്ടും ശബ്ദങ്ങളും കേള്‍ക്കുന്നു. നാരായണന്‍ വിദൂരതയിലെക്ക നോക്കി കണ്ണും നട്ടിരിക്കുന്നു, ഏകദേശം 2 മനിക്കൂര് കഴിഞ്ഞ കള്ളന്‍ പുറത്ത് വന്നു.

നാരായണന്‍ : എന്തേ

കള്ളന്‍ : ഒന്നും കിട്ടിയില്ല

നാരായണന്‍ : പിന്നെ ഇത്രയും നേരം?

കള്ളന്‍ : അത്... ഞാന്‍ ഇറങ്ങുന്നു

നാരായണന്‍ : കയ്യില്‍ വെളിച്ച്ചമുന്ടോ?

കള്ളന്‍ : ഇല്ല നാരായണന്‍ : നില്ക്. ചുട്ടു കത്തിച്ചു തരാം

കള്ളന്‍ : ഓ...

നാരായണന്‍ : ഇതാ ചുട്ടു... ഇഴ ജന്തുക്കള്‍ ഉള്ളതാ... സുക്ഷിച്ചു പോണം

കള്ളന്‍ : ഓ... നാരായണന്‍ : ഇനിയും വരുമോ?

കള്ളന്‍ : വരാം.

നാരായണന്‍ : വരണം....

കള്ളന്‍ ചുറ്റും കത്തിച്ചു ഇരുട്ടിലേക്ക് നടന്നു നിങ്ങി. അകത്തു നിന്നും ഗോമതിയുടെ ശബ്ദം ഉയര്‍ന്നു.

ഗോമതി : മനുഷ്യാ നിങ്ങള്‍ വന്നു കേടക്കുന്നുന്ടോ ?

നാരായണന്‍ ആ കള്ളന്‍ പോയ വഴിയിലേക്ക് നോക്കി ആത്മഗതം നടത്തി :

അയാള്‍ ഇനി വരില്ലേ? വരുമായിരിക്കും....

കരിന്തിരി കത്തിയ് മണ്ണെണ്ണ വിലക്ക് നാരായണന്‍ ഉതി കെടുത്തി. മണ്ണെണ്ണ ടീര്‍ന്നതോ കൊണ്ടോ മറ്റോ, അപ്പോള്‍ ആ റാന്തല്‍ വിളക്കിനു പച്ച വെളിച്ചമായിരുന്നു. *************************************************************************************************************** - ശരത് മേനോന്‍

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, July 2, 2010

Tomorrow...

Vikram was walking into the dark, unknowing where he is going. The cold night was filled with darkness. There was no sound except from the mild cry of a lonely owl. He walked with strong foot steps, amidst the fog. The parallel rails which were running beside him saw no end. He felt, the railway track which is stretching beside him is leading to the end of the world. He had no desire, no wish to fulfill. No responsibilities or no fear. The only question in front of him was , “What Next?”

Vikram had no clue of what he is doing. He was driven by an unknown force. There were several trains which ran on a fast pace over the track which he is standing right now, carrying a thousand lives, a million hopes and a billion dreams. This life is a miraculous adventure, where no one knows what happens in the next moment. He had decided to leave this nasty life and to explore the unknown world. It was then he noticed someone lying in a distance on the track. At first, He couldn’t identify what it was. It seemed like a bundle. Or was it a mirage? Is it an illusion or is it really a dead body?

Click here to read further







ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, June 17, 2010


ഹൃദയത്തിലൊരു ചെറു മുറിവുല്ലോരീ രാവില്‍
ഒരു തരി സുഖമുണ്ടോരാ നാളകള്‍ തന്‍ ഓര്‍മയില്‍
ജീവന്‍റെ ഒരു ചെറു നിശ്വാസം തന്നിലും
ഓര്‍മ്മകള്‍ മായ്കാത്ത ആ വെന്‍ നിലാവിലും
ഓമനിചീടുമാ ജന്മ സാഭാല്യത്തിനെ
ഒര്കുമിന്നെപോഴും നീ തോട്ടാ മുത്തിനെ

കാത്തുവെയ്ക്കുന്നു ഞാന്‍ തൂ വെന്‍നിലാ രാവില്‍
ആരാരും കാണാതെ നീ തന്ന ചുംബനം
ഓമനിക്കുന്നു ഞാന്‍ ആ നിലാ പൊയ്ക തന്‍
തീരത്ത് ഞാന്‍ തൊട്ട നിന്‍ വിരല്‍ സ്പന്ദനം

അറിയാതെ ചെയ്തൊരാ തെറ്റുകലോക്കെയും
പറയാതെ നീ ഇന്ന് കാത്തുവേച്ച്ചെങ്കിലും
പ്രാണന്റെ പാതി ഇന്നടര്‍ വീണു പോകവേ
ഒരു കുത്ത് വാക്കുമായ് നീ എന്നെ നോക്കിയോ?

അറിയുന്നു ഞാന്‍ നിന്റെ വേദനകള്‍ ഒക്കെയും
അറിയുന്നു ഞാന്‍ നിന്റെ രോഷങ്ങലോക്കെയും
നിസ്സഹായനായി ഞാന്‍ നില്കുമീ നേരത്ത്
ഒരു ചെറു പുഞ്ചിരി അര്‍ഹിപ്പതില്ലെയോ?

മാഞ്ഞ്ഞ്ഞു പോകുന്നോരാ ഓര്‍മ്മകള്‍ തന്നിലും
കീഴടക്കീടുമാ നോവുകള്‍ എങ്കിലും
പാതി കെള്ക്കുന്നോരാ ശബ്ദതിലെപ്പോഴും
നിന്‍ നാമം അറിയാതെ ചൊല്ലുന്നു ഇപ്പോഴും

Tuesday, June 1, 2010

Pokkiri Raja - Review


വളരെയേറെ പ്രതിക്ഷകലോടെയാണ് ഞാന്‍ "പോക്കിരി രാജ " കാണാന്‍ പോയത്. ഭാഗ്യത്തിന് എന്റെ പ്രതിക്ഷകള്‍ തെറ്റിയില്ല. വിചാരിച്ച പോലെ തന്നെ തല്ലിപ്പൊളി പടം. മമ്മുട്ടിയുടെ തുരുപ്പു ഗുലാന്‍, മായ ബസാര്‍, പരുന്ത്, തുടങ്ങിയ "സുപ്പര്‍ ഹിറ്റ് " ചിത്രങ്ങളുടെ നിരയിലേക്ക് മറ്റൊരെണ്ണം കുടി. ഇപ്പൊ ഈ പടത്തിന്റെ റിവ്യു എഴുതുന്നത് മറ്റൊന്നും കൊണ്ടല്ല, ഇത് വരെ ഈ പടം കാണാന്‍ സാധിക്കാഞ്ഞ ഭാഗ്യവാന്മാര്‍ക്ക് ഒരു മുന്നറിയിപ്പും, കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വെറുതെ കളഞ്ഞ എന്നോടു തന്നെയുള്ള ദേഷ്യവും ആണ് കാരണം. മക്കളില്ലാത്ത എനിക്ക് ഇതൊക്കയല്ലേ ഒരാശ്വാസം. അപ്പൊ തുടങ്ങിയേക്കാം.

മലയാളി ഇതിനോടകം ഒരു നുറു പ്രാവശ്യമെങ്കിലും കേട്ട കഥ പിന്നെയും പൊക്കി കൊണ്ട് വന്നിരിക്കുകയാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും. (എന്തിനു ചേട്ടാ ഞങ്ങളോട് ഈ ക്രുരത? ). ചെയ്യാത്ത കുറ്റത്തിന് ചെറുപ്പത്തിലെ ജയിലില്‍ പോകേണ്ടി വന്ന കഥാനായകനും , അച്ഛന്‍ ചെയ്ത കുറ്റം സ്വയം ഏറ്റെടുത്ത മകന്റെ കഥയുമൊക്കെ ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ടേ മലയാളത്തില്‍ ഉള്ളതാണ്. പഴയ വിഞ്ഞു പുതിയ കുപ്പിയില്‍ കൊണ്ട് തന്നാല്‍ മലയാളി കണ്ണും പുട്ടി കുടികുമെന്നു കരുതിയോ? കഥ ഇങ്ങനെ. നെടുമുടി വേണുവിനു രണ്ടു മക്കള്‍. മമ്മുട്ടിയും പ്രിത്വിരാജും. നാട്ടിലെ ഉത്സവം നടത്താന്‍ വേണ്ടി രണ്ടു കുടുംബകാര്‍ തമ്മില്‍ മുടിഞ്ഞ കലിപ്പ്. (ദേവാസുരത്തിലും ഇതൊക്കെ തന്നെ അല്ലെ കണ്ടത്? ). വില്ലന്മാരുടെ വിട്ടിലെ ഒരു സന്തതിയെ നെടുമുടി വേണു അറിയാതെ കൊല്ലുന്നു. ആ കുറ്റം ഏറ്റെടുത് മമ്മുട്ടി ജയിലിലോട്ടു വണ്ടി കേറുന്നു.(ഏതാണ്ട് ഇത് പോലൊക്കെ തന്നെ ആയിരുന്നു രാജമാണിക്യത്തിലെ ഫ്ലാഷ്ബാകും) സത്യം അറിയാവുന്നത് ചത്ത ചെക്കനും, ഹിറോ മമ്മുസിനും, പ്രേക്ഷകര്‍ക്കും, പിന്നെ ക്ലൈമാക്സില്‍ ഈ സത്യം തുറന്നു പറയാന്‍ വേണ്ടി മാത്രം സിനിമയില്‍ ഉള്ള വിജയ രാഖവനും. ജയിലില്‍ നിന്ന് തിരിച്ചു വന്ന മമ്മുട്ടി വില്ലന്മാരുടെ കൈ കൊണ്ട് തിരാതിരിക്കാന്‍ നാട് വിടുന്നു. എങ്ങോട്ട്? മധുരയ്ക്ക്. (പിന്നെ, കേരളത്തിന്നു വില്ലന്മാര്‍ക്ക് ചെല്ലാന്‍ പറ്റാത്ത സ്ഥലം ആണല്ലോ മധുര. അങ്ങോട്ട്‌ വണ്ടിം വള്ളോം ഒന്നുമില്ലാരിക്കും.എന്റെ ഉദയ്കൃഷ്ണ, അപാര ഭാവന തന്നെ). മധുരയില്‍ നമ്മള്‍ പ്രതിക്ഷിച്ച പോലെ, സ്ഥലത്തെ പ്രധാന രൌടിയും നാട്ടുകാരുടെ കണ്ണിലുന്നിയുമായ ഒരു അങ്കിള്‍. "മണിയണ്ണന്‍". മണിയന്നനെ അവിടുത്തെ ലോക്കല്‍ ഗുണ്ടകള്‍ കൊല്ലാന്‍ തുടങ്ങുമ്പോ ഇടയ്ക് കേറുന്നു നമ്മുടെ ഹിരോ രാജ. അങ്ങനെ മണിയണ്ണന്‍ രാജയെ അങ്ങ് ദത്തെടുക്കുന്നു. (ഏതൊക്കെ സിനിമയില്‍ മേല്പറഞ്ഞ സിടുവേശന്‍ വന്നിട്ടുണ്ട് എന്നറിയാന്‍ ഗുഗിളടിച്ചു നോക്കേണ്ടി വരും. അത്രയ്ക്കുണ്ട് പടങ്ങള്‍.) അങ്ങനെ രാജ, പോക്കിരി രാജ ആകുന്നു.

ഇനി ഇന്റര്‍വല്‍ വരെ പ്രിത്വിരാജിന്റെ തോന്ന്യാസം ആണ്. പ്രിത്വിരാജിനെ നന്നാകാന്‍ വേണ്ടി അളിയന്‍ പോലീസുകാരന്‍ സുരാജ് വെഞാരംമുടിന്റെ കുടേ നെടുമുടി വേണു പട്ടണത്തിലോട്ടു വിടുന്നു. സുരാജ് ഒരു പേടിച്ചു തുറി പോലീസുകാരനെ പതിവ് പോലെ ഓവര്‍ ആക്ട് ചെയ്തു കൊളമാക്കിയിരിക്കുന്നു. കമ്മിഷനരുടെ മകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ വേണ്ടി സുരാജു, അളിയന്‍ പ്രിത്വിരാജിനു സ്വംതം പോലീസു യുനിഫോരം ഇടിച്ചു വിടുന്നു. പോലിസല്ലാത്ത ഒരാള്‍ ആ വേഷമിട്ടു ഗുണ്ടകളെ തല്ലാനും കോളേജില്‍ കേറി അടി ഉണ്ടാകാനും പോയാല്‍ അകതാവുമെന്നു എസ് ഐ ആയാ സുരാജിനറിയില്ല എന്ന് സംവിധായകന്‍ കാണിക്കുമ്പോ, കാനുന്നവന്മാരെന്നാ പോട്ടന്മാരാണോ എന്ന് ചോദിക്കാന എനിക്ക് തോന്നിയത്. ആ എന്തെങ്കിലും ആവട്ടെ. കാശ് കൊടുത്തു തിയെട്ടരില്‍ കേറി ഇരുന്നു പോയില്ലേ. ചുരുക്കി പറഞ്ഞാല്‍, കംമിഷരുടെ മകളും ആഭ്യന്തര മന്ത്രിയുടെ മകനുമായ റിയാസ് ഖാന് കെട്ടിച്ചു കൊടുക്കാന്‍ വേണ്ടി വച്ചിരിക്കുന്നതുമായ ശ്രേയ ശരണിനെ പ്രിത്വി വളയ്കുന്നു, പ്രതിക്ഷിച്ച പോലെ കമ്മിഷണര്‍ സിദ്ദിക്ക് തുക്കി ലോക്കപിലിടുന്നു, അവനെ ഇറക്കാന്‍ അതാ വരുന്നു മധുര രാജ അല്ലെങ്കില്‍ പോക്കിരി രാജ അല്ലെങ്കില്‍ ജൂനിയര്‍ പ്രഭു ദേവ.

പിന്നെ കണ്ടതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല. ഒരുപാട് തമിഴ് പടങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനും പഞ്ച് ഡയലോഗും ഒക്കെ പിന്നേം എടുത്തു വാരി വിതറിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. "രാജ സെയ്യറത്തു താന്‍ സോല്ലുവാന്‍, സോല്ല്റത്തു മട്ടും താന്‍ സെയ്യുവാന്‍" ഈ പഞ്ച് പണ്ട് രജനികാന്ത് പറഞ്ഞു ഞങ്ങള്‍ കെട്ടിടുണ്ടല്ലോ വൈശാഖേ. അത് പോട്ടെ, ശ്രേയയെ ഗുണ്ടകള്‍ ഓടിക്കുമ്പോ അവള്‍ ഓടി ഒരു കാറിന്റെ മറവിലോട്ടു പോകും. പിന്നെ കാണിക്കുന്നത് നല്ല സ്റ്റൈയില്‍ നെഞ്ചും വിരിച്ചു ഇറങ്ങി വരുന്നത. നോക്കുമ്പോ പുറകെ പ്രിത്വിരാജു. (അല്ല, പറഞ്ഞ പോലെ പ്രിത്വി ആരും ഇല്ലാത്ത സ്ഥലത്ത് പാര്ക് ചെയ്ത കാറിന്റെ പുറകില്‍ ഇരുന്നു എന്തെടുക്കുവാരുന്നു? ) ഇതേ സിന് തന്നെയാണ് "ദുല്‍" എന്നാ തമിഴ് പടത്തില്‍ പണ്ട് വിക്രം ചെയ്തത്. അതും പോട്ടെ. രാജ മാനിക്യത്തിലെ മമ്മുട്ടിയുടെ ഇന്റ്രോടാക്ഷന്‍ സിന് ഓര്‍മ്മയുണ്ടോ?. മഴയത്, റഹ്മാന് പുറകില്‍ മമ്മുട്ടിക്ക്‌ കുടയും പിടിച്ചു വരുന്നത്. അതേ സിന് തന്നെ ആണ് ഈ പടത്തിലും മമ്മുട്ടിക്ക്‌ ഓപ്പണിങ്ങ്. മഴ, കുട, പിടിക്കാന്‍ ഒരാള്, ഇടി കൊള്ളാന്‍ ഒരാള്. ഇതെല്ലാം കണ്ടിട്ടും ഇതൊരു പുതുമയുള്ള വ്യത്യസ്തമായാ പടം ആണെന്ന് തോന്നനമെന്കിലെ, തിയെട്ടരില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് മുഴുവന്‍ അമ്നെഷിയ പിടിപെടനം. തമിഴ് പടങ്ങള്‍ കേരളത്തിലും റിലീസ് ചെയുമെന്നു വൈശാഖ് ഓര്‍ത്തു കാണില്ല.

എടുത്തു പറയേണ്ടത് ഈ പടത്തിലെ മമ്മുട്ടിയുടെ ടാന്‍സ് ആണ്. ജമ്പോ സര്‍ക്കസിലെ കരടി ചെയ്യും ഇതിലും നല്ല ടാന്‍സ്. പിന്നെ, ഒരു കാര്യമുണ്ട്. മമ്മുട്ടിക്ക്‌ വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ടാന്‍സ് സ്റ്റെപ്സ് എല്ലാം. കയ്യടിക്കുക, ആകാശത്തേക്ക് വിരല്‍ ചുണ്ടുക. പിന്നേം കയ്യടിക്കുക. മമ്മുട്ടിയുടെ ചില മുവ്മെന്റ്സു കണ്ടപ്പോ കി കൊടുത്ത റോബോട്ട് ടാന്‍സ് കളിക്കുന്ന പോലെ തോന്നി. എന്തിനാ അങ്കിള്‍ വയസ്സ് കാലത്ത് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്. നല്ല പ്രായത്തില്‍ കളിച്ചിട്ടില്ല ടാന്‍സ്, പിന്നാ ഇപ്പോഴ്.

അഞ്ചാറു തമിഴ് പദങ്ങളും കുറെ മലയാളം പടങ്ങളും മിക്സ് ചെയ്തു രണ്ടു സുപ്പര്‍ സ്ടാരുകളെയും വിളിച്ചു തമിഴ് നാടിന്നു ഒരു നായികയെയും ഇറക്കുമതി ചെയ്തു കുറച്ചു കോമഡിയും ചേര്‍ത്ത് ഇറക്കിയാലോന്നും സുപ്പര്‍ ഹിറ്റ് പടം ആകുല്ല. അതിനു നല്ലൊരു കഥ വേണം. സ്ക്രിപ്റ്റ് വേണം. അല്ല ചുമ്മാ കൊറെ വെടിം പോകേം മാത്രം മതിയെങ്കില്‍ പടം കാണാന്‍ ആളുണ്ടാവില്ല. ആളുകള്‍ക്ക് എപ്പൊഴും അബദ്ധം പറ്റില്ലല്ലോ. വൈശാഖിന്റെ ആദ്യത്തെ പടം ആണ് ഇത്. ഇനിയും ഇത് പോലുള്ള കടും കൈ കാട്ടി കുട്ടുന്നതിന് മുന്‍പ് ഒരു കാര്യം ശ്രദ്ധിച്ചാല്‍ നന്ന്. മലയാളിക്ക് ക്ഷമയും സഹന ശക്തിയും അനുദിനം കുറഞ്ഞു വരികയാണ്. സുക്ഷിച്ചാല്‍ ദുഖിക്കണ്ട. "നാന്കെ ഒരു തടവേ അടിച്ചാ അത് നുറു തടവേ അടിച്ച മാതിരി"

-ശരത് മേനോന്‍

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, May 27, 2010

Silsila hai…Silsila…

Check this video first before reading further









കാലാ കാലങ്ങളില്‍ മനുഷ്യനെ വെറുപ്പിക്കുന്ന സൃഷ്ടികള്‍ ഉണ്ടായിക്കൊന്ടെയിരിക്കും. അത് ദൈവ  നിശ്ചയമാണ്. അതിന്‍റെ ഏറ്റവും നല്ല   ഉദാഹരണമാണ് ഹരിശങ്കര്‍ എന്നാ എമ്ബോക്കിയുടെ  മുകളില്‍ കാണുന്ന തോന്ന്യാസം. കണ്ടക ശനി കൊണ്ടേ പോകു എന്ന് പറഞ്ഞ പോലെയായി ഈ വീഡിയോ കണ്ട ആളുകളുടെ അവസ്ഥ. അടുത്ത കാലത്തൊന്നും ഇത്രേം കുതറയായ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല. കുറെ കാലങ്ങള്‍ക്ക് മുന്പ് സാം ആന്ടെഴ്സന് എന്ന് പറഞ്ഞൊരു ജിവി മനുഷ്യനെ വെറുപ്പിച്ചിരുന്നു. പിന്നെ അവന്‍റെ അഡ്രെസ്സ് ഇല്ലാതെയായി. നാട്ടുകാര്‍ തല്ലികൊന്നു കുഴിച്ചു മുടി എന്നാണു കേട്ടു കേള്‍വി.  അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഹരിശങ്കരിന്റെ വരവ്. എന്ത് ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു ആല്‍ബം ഇവന്മാരൊക്കെ ഇറക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇവര്‍ക്കൊക്കെ   സാമാന്യ ബുദ്ധി ഇല്ലാത്തതാണോ   അതോ ജന്മനാ മന്ദബുദ്ധികാലോ?


ബാക്കി ഉള്ളവരുടെ മുന്നില്‍ മലയാളികളുടെ മാനം കളയുന്നത് ഇത് പോലെയുള്ള അറുക്ക ടിംസാനു. അല്ലേലും നോര്‍ത്ത് ഇന്ദ്യന്സോക്കെ  മലയാളി എന്ന് കേട്ടാല്‍  "ഓ, ബ്ലഡി മല്ലുസ്" എന്ന ഒരു എക്സ്പ്രഷന്‍  ആണ്. അതിന്‍റെ മോളിലാണ് ഇത്. ഇതിനൊക്കെ വേണ്ടി കാശ് മുടക്കുന്നവന്മാരെ വേണം തല്ലാന്‍. അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവ, ഇവന്റെ ഒക്കെ വിട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ. ആ നില ടി ഷര്‍ട്ടും ഇട്ടു തോപ്പിം വെച്ച് പാട്ട് പാടി അര്‍മാദിക്കുന്ന ചേട്ടനാണ് ഈ മഹാ പാതകത്തിന്റെ സൂത്രധാരന്. പാടിയതും, എഴുതിയതും, സംവിധാനിച്ച്ചതും, അഭിനയിച്ചതും ഒക്കെ ആ അണ്ണന്‍ തന്നെ. യെവനാരാ ബാലചന്ദ്ര മേനോനോ? കുടെ ഡാന്സ് കളിക്കുന്ന ചെക്കന്മാരെ ശ്രദ്ധിക്കു. കെട്ടിടം പണിക്കു ഒരിസ്സയിന്നു വരുന്ന ഹിന്ദിക്കാരന്മാര്‍കും   തമിഴ്നാട്ടിലെ കല്പണിക്കാര്‍ക്കും കാണും ഇവന്മാരെകാളും ഭംഗിയും അന്തസ്സും. ഒരുത്തന്‍റെ വിചാരം അവന്‍ പ്രഭുദേവക്ക് , മൈക്കിള്‍ ജാക്സണില്‍ ഉണ്ടായ മോന്‍ ആണെന്നാ. അവന്‍ ഒരുത്തന്റെ തുള്ളല്‍ തന്നെ അസഹനിയം. അപ്പോഴ ഒരുത്തനെ രണ്ടായി കാണിക്കുന്ന ഗ്രാഫിക്സ്. ശോ.. ഈ ഗ്രാഫിക്സ് കണ്ടാ ജെയിംസ്   കാമരുന്‍ വന്നു ക്യാമറാ മാനെ പൊക്കി കൊണ്ട് പോകും, അവതാര്‍ റിലോടടിന്റെ  ക്യാമറ മാന്‍ ആകാന്‍. പോയി ചാവിനെട...>

ഈ മഹത്തായ കൊലാ സൃഷ്ടിയുടെ അതി സമ്പുഷ്ടവും അനിര്‍വച്ചനിയവും അത്യന്തം ആഹ്ലാദ ജനകവുമായ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉളിയിട്ടിറങ്ങുന്ന അതി ഗ്രഹണിയമായ ഈണങ്ങളുടെ   മാസ്മരികത നമുക്ക് ശ്രദ്ധിക്കാം. മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഹരിശങ്കര്‍ എന്ന ഡാഷ് മോന്‍  എഴുതി വെച്ച തോന്യാസം ശ്രദ്ധിക്കാമെന്ന്.

സില്‍സിലാ ഹായ് സില്‍സിലാ
സില്‍സിലാ ഹായ് സില്‍സില്ലാ
എന്റെ കുടെ പാടു നീ
സിലസില ഹായ് സില്‍ സില
സിലസില ഹായ് സില്‍ സില
മോദമോടെ ആട് നീ
സില്‍സില ഹായ് സില്‍സില
[നിന്റെ കുടെ പാടുവല്ലടാ  , ഓടിച്ചിട്ട് വെട്ടി കിറുവാ വേണ്ടത്]


ആടിയും പാടിയും തിരാത്ത പെണ്ണിന്റെ മനസ്സിലുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജിവിതത്തില്‍ ഇന്ന് സങ്കടപെടുവാന്‍ നേരമില്ല
ആടിയും   പാടിയും....ഹായ് ഹായ്.....
ആടിയും പാടിയും...ഹായ് ഹായ്...
[പെണ്ണ് ആടിയും പാടിയും എന്തുണ്ടാക്കിയെന്നാ? കള്ള് കുടിച്ചാ വയറ്റില്‍ കെടക്കണം. കുമിള
പോലുള്ള ജിവിതത്തില്‍ സങ്കടപെടാന്‍ നെരമില്ലേ?. എടാ അലവലാതി, ഈ ഒടുക്കത്തെ വീഡിയോ കണ്ടാ നാട്ടുകാര്‍ക്കാനെട  സങ്കടം. ]


സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പുത്തു തളിര്തപ്പോള്‍ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
[ എന്റെ പൊന്നു ഹരിശങ്കര, ആദ്യം പോയി നേരാം വണ്ണം മലയാളം എങ്കിലും പടിക്ക്. ചന്ദ്രിക പുത്തോ? ചന്ദ്രിക എങ്ങനാടോ പുക്കുന്നത്?  സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നതിന്റെ കുട്ടത്തില്‍ നിന്റെ ഒക്കെ തലക്കകതുടെ   കുറച്ചു വെട്ടം വന്നിരുന്നെങ്കില്‍ ഇന്നെനിക് ഇത് എഴുതേണ്ടി വരുമായിരുന്നില്ല.]


മുത്തമിട്ടെ മനം മുത്തമിട്ടെ... മുത്തമിട്ടെ മനം മുത്തമിട്ടെ....
മുത്തമിട്ടെ മനം മുത്തമിട്ടെ.... മുത്തമിട്ടെ മനം മുത്തമിട്ടെ...
[മുത്തമിടുവല്ല, നിന്റെ ഒക്കെ മുഖം അടച്ചു പോട്ടിക്കുവ വേണ്ടത്. ഇതിനൊക്കെ കാശ് മുടക്കിയവന്ടെ   മുഖത്തും ഒന്ന് മുത്ത്തമിടാനുണ്ട് . സുക്ഷിച്ചിരുന്നോലാന്‍ പറ]


ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
[സത്യമായും നിന്നെ ഒക്കെ കയ്യില്‍ കിട്ടിയാല്‍ നീ ഒക്കെ ആനന്ദ കണ്ണിരില്‍ മുത്തമിടും. ആ തലമുടി വളര്‍ത്തിയ കുത്തറയും ആനന്ദ കണ്ണിരില്‍ മുത്തമിടും]


ജിവിതം ഒരു സില്‍സില...സില്‍സില ഹായ് സില്‍സില
യൌവനം ഒരു സില്‍സില...സില്‍സില..ഹായ് സില്‍സില....
പ്രണയം ഒരു സില്‍സില...സില്‍സില...ഹൌ സില്‍സില.....
[ഇങ്ങനെ പോയാല്‍ ചെട്ടന്മാര്ക് അധികം കാലം ജിവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. യൌവനത്തിലെ ഭിത്തിയില്‍ കേറി മാലയിട്ടു  ചിരിചോന്ടിരിക്കാനാ  യോഗം.]


ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം...
ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം....
സില്‍സിലാ ഹായ് സില്‍സില....
സില്‍സില..ഹൌ..സില്‍സില...


ഈ വീഡിയോ കണ്ടാ ആളുകള്‍ വണ്ടി പിടിച്ചു വന്നു തല്ലി കയ്യും കാലും  ഓടിചിട്ടാല്‍  പിന്നെങ്ങനെ യൌവനം ആനന്ദിക്കും മച്ചു? ഒരു ഹാന്ടിക്യാമരയും, അഞ്ചാറു കുതരകളും   ഉണ്ടെങ്കി ആല്‍ബം ഇറക്കാം എന്നാണോ വിചാരം. അതിന്ടിടയ്ക്ക്, നാട് കാണാന്‍ വന്നു കാശും തിര്‍ന്നു പാസ്പോര്‍ട്ടും പണയം വെച്ച് തെണ്ടി തിരിഞ്ഞു നടന്ന രണ്ടു മദാമ്മമാരെ കുടെ കൊണ്ട് വന്നു തുള്ളിച്ച്ചാല്‍ സംഗതി ജോരാകുമെന്നു ആരാ പറഞ്ഞ്ഞു തന്നത്. വെള്ളമടിച്ചു ഫിറ്റായ നേരത്താണോ ഈ ആല്‍ബം ഇറക്കാന്‍ തോന്നിയത്? അല്ല, ഇതൊന്നും നിങ്ങടെ കുറ്റമല്ല. "ആ നേരത്ത് " ഒരു വാഴ വെയ്ച്ച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കുല എങ്കിലും വെട്ടി   വില്‍ക്കമായിരുന്നു. ഇനി പറഞ്ഞ്ഞ്ഞിട്ടു കാര്യമില്ല.

വെറുതെ എന്തെങ്കിലും ഒക്കെ എഴുതി വെച്ചു അതിനൊരു ട്യുനും കൊടുത്തു  പണിയില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെക്കന്മാര്ക് ഫുട്പാത്തില്‍ കിട്ടുന്ന ടി ഷര്‍ട്ടും ജിന്സും വാങ്ങി കൊടുത്തു ആളുകള്‍ വെളിക്കിരിക്കാന്‍ പോകുന്നത് പോലെയുള്ള ലൊക്കേഷനില്‍ ഒരു ഹാന്ടിക്യാമും വച്ചു തുള്ളിച്ച്ചാലോന്നും ആല്‍ബം ആകുല്ല ചേട്ടാ. വെറുതെ മാനം കെടത്തെയുല്ല് . ഈ വീഡിയോ യ്ക്ക്  യുട്യുബില്‍ കിട്ടിയ കമന്റ്സ് കണ്ടിട്ടെങ്കിലും അത് മനസ്സിലാക്കണം. സംഗിതം ഒരു മഹാ സാഗരമാണ്. അതിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടി ആകുന്നതിനു മുന്നേ സമ്മര്‍ സോല്ട്ടടിക്കാന്‍ പോയാലെ, വല്ല കൊമ്പന്‍ സ്രാവും വന്നു കൊണ്ടു പോകും. ഇനി എങ്കിലും ഇത്തരം കടും കൈ കാണിക്കുന്നതിന് മുന്പ് ഒരു നിമിഷം ആലോചിക്കണം. കേരളത്തിലെ പാവം ജനങ്ങളെ കുറിച്ചു....
- ശരത് മേനോന്‍



ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Wednesday, May 19, 2010

Kalyanam

Click here to read further

Tuesday, May 4, 2010

Vanitha Bill

Click here to read further

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR