Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer

Saturday, November 19, 2011

മരിച്ചവര്‍ മടങ്ങി വരുമോ?

മരിച്ചവര്‍ മടങ്ങി വരുമോ? ഇല്ല എന്നുത്തരം പറയാന്‍ വരട്ടെ. മരിച്ചവര്‍ മടങ്ങി വരും എന്നാണു പാലക്കാട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാടിന് അടുത്തുള്ള വെട്ടിക്കാട്ട് പറമ്പ് എന്ന സ്ഥലത്ത് ആളുകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവരെ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആള്‍ താമസം തീരെ ഇല്ലാത്ത നാട്ടു വഴികളും , കുന്നും, കാടും പടലവും നിറഞ്ഞതുമാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്താണ് മരിച്ചവരെ അടക്കം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ആരും ഈ ഭാഗത്തോട്ട് പോകാറില്ല. ഈ പ്രദേശത്ത് അബദ്ധ വശാല്‍ എത്തിപ്പെട്ടവര്‍ ആണ് മരണമടഞ്ഞവരുടെ ആത്മാക്കളെ കണ്ടിട്ടുള്ളത്. രാത്രി ആയാല്‍ ആരും ഈ സ്ഥലത്തേക്ക് വരാറില്ല എന്ന് മാത്രമല്ല ദൂരെ ഉള്ളവര്‍ ടാക്സിയോ ഓട്ടോയോ വിളിച്ചാല്‍ പോലും ഈ പ്രദേശത്തെക്ക് വരാന്‍ സ്ഥല വാസികള്‍ തയ്യാറാവുന്നില്ല. വെട്ടിക്കാട്ട് പറമ്പിനു അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വൈകി ഈ വഴി വന്നാല്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ പൊടുന്നനെ കണ്മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്നും അവര്‍ കുന്നിന്‍ മുകളിലൂടെ സഞ്ചരിക്കുമെന്നും സ്ഥലവാസികള്‍ പറയുന്നു. എന്നാല്‍, എന്ത് കൊണ്ടാണ് ഈ പ്രദേശത്ത് മാത്രം ആത്മാക്കള്‍ കാണപ്പെടുന്നത്? പ്രതികാര ദാഹവുമായി ആത്മാക്കള്‍ അലയുന്നതിനു കാരണമെന്ത്? അതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്...!

Thursday, October 6, 2011

പ്രണയം , അതങ്ങനെയാണ്




"ഇല പൊഴിയും ശിശിരത്തില്‍ , ചെറു കിളികള്‍ വരവായി"


മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.

"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"

Sunday, October 2, 2011

മകന്റെ കത്ത്, അച്ഛന്റെയും


പ്രിയപ്പെട്ട അച്ഛന്,

അച്ഛന് സുഖമാണല്ലോ? ഞങ്ങള്‍ ഇവിടെ അങ്ങനെ കഴിയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ യാതൊരു സ്നേഹവുമില്ല. ഏതു നേരവും വീട്ടില്‍ വഴക്കാണ്. മടുത്തു എനിക്കീ ജീവിതം. കോളേജില്‍ ഞാന്‍ ഇപ്പോള്‍ ഫൈനല്‍ ഇയര്‍ ആണെന്നറിയാമല്ലോ. കഴിഞ്ഞ മാസം ക്ലാസിലെ മറ്റുള്ള കുട്ടികളുടെ കയ്യില്‍ ഉള്ളത് പോലെ ഒരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങാന്‍ പണം അയച്ചു തരണമെന്ന് പറഞ്ഞു എഴുതിയിട്ട് അച്ഛന്‍ അയച്ചു തന്നത് മുന്നൂറു രൂപയാണ്. അത് കൊണ്ട് എന്റെ ഇപ്പോഴത്തെ മൊബൈലിന്റെ ബില്‍ പോലും അടയ്ക്കാന്‍ ആകില്ല. അച്ഛനും എന്നോട് സ്നേഹമില്ലാതെ ആയോ? എത്ര കാലമായി ഞാന്‍ പറയുന്നു എനിക്ക് ഒരു ബൈക്ക് വാങ്ങി തരണമെന്ന്? എന്റെ പ്രായത്തില്‍ ഉള്ള റോഷനും, സുനിലും പ്രദീപും ഒക്കെ ബൈക്കില്‍ ചെത്തി നടക്കുന്നത് കാണുമ്പോള്‍ എനിക്കും ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടാവില്ലേ? അതെന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത്. അമ്മയോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഒന്നുകില്‍ ചീത്ത പറയും അല്ലെങ്കില്‍ ചുമ്മാ കരഞ്ഞു കാണിക്കും. അച്ഛന് എന്റെ പ്രയാസം മനസ്സിലാകുമല്ലോ. അതെല്ലാം പോട്ടെ. എനിക്കീ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ല. രാത്രി വൈകി ഇരുന്നു ടി വി കണ്ടാലോ ഉറക്കെ ഒന്ന് പാട്ട് വച്ചാലോ അമ്മ വന്നു ചീത്ത പറയും. കറണ്ട് ബില്‍ കൂടുമത്രേ. ഒന്ന് സിനിമക്ക് പോകണം എന്ന് പറഞ്ഞതിന് ഇന്നലെയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇങ്ങനെ സ്വാതന്ത്ര്യം പോലും ഇല്ലാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ ജീവിക്കാന്‍ എനിക്കാവില്ല.

Thursday, September 1, 2011

Mankatha Review




Mankatha is a much awaited film by tamil industry for two major reasons. One being it is Thala Ajit Kumar's 50th movie and another is that it is Venkat Prabhu's yet another action thriller after the hilarious flick"Goa". To mention in a single statement, it is Ajit Kumar's "A Great Come back". Ajit's career graph had been in an all time low when his last movie "Asal" bombed at box office like a water soaked grenade. Last time, when he had been rejected by the mass, he made a bomblastic come back with the movie "Billa" and this time it is "Mankatha". To provide him a hand support, there is Action King Arjun who gives Ajit a run for his money in this movie. As usual, Venkat Prabhu has tweaked in, all his same old cast and crew where ever possible such as Vaibhav, Arvind, and Premji. But Sampath who had played vital roles in his previous movies were missing this time. Now a bit about the story line, but i promise you ; there are no spoilers ahead.

Friday, August 26, 2011

ഒരു പെണ്ണ് കാണലിന്റെ ഓര്‍മ്മയ്ക്ക്



പെണ്ണ് കാണല്‍ ഒരു ചടങ്ങാണ്. അതിനു പോകുന്നത് അതിലും വലിയ ചടങ്ങാണ്. സിനിമയില്‍ മാത്രമേ പെണ്ണ് കാണല്‍ കണ്ടിട്ടൊള്ളൂ. കഴിഞ്ഞ ആഴ്ച അത് ലൈവ് ആയി കാണാനും ഭാഗ്യം കിട്ടി. പതിവ് പോലെ ഓഫീസിലെ പണി ചെയ്യാതെ സിറ്റി വില്ലയില്‍ പുതിയതായി പണിഞ്ഞ ബേക്കറിക്ക് എന്ത് പേരിടും എന്നാലോചിച്ചു വിഷമിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ വിളി.

"നാളെ വൈകിട്ട് നീ അവിടുന്ന് വണ്ടി കേറി നാട്ടില്‍ എത്തണം"

"നാളെയോ? നടപ്പില്ല. ഞാന്‍ ഇവിടെ ഭയങ്കര തിരക്കില"

" നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനാട"

"എന്നാത്തിനാ? ":

"ഒരു പെണ്ണ് കാണല്‍ പ്രോഗ്രാം ഉണ്ട്"

മനസ്സില്‍ പൊട്ടിയ സന്തോഷത്തിന്റെ ലഡ്ഡു പുറത്ത് കാണിക്കാതെ , താത്പര്യം ഇല്ലാത്ത മട്ടില്‍ പറഞ്ഞു,

"ഓ... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി"

"അയ്യട.... പൂതി കൊള്ളാമല്ലോ. ആദ്യം നീ പ്രായ പൂര്‍ത്തി ആകു. ഇത് നിനക്കല്ല, എനിക്കാ "

ഛെ... വെറുതെ നാണം കെട്ടു. ആന തന്നില്ലെങ്കിലും ആശ തന്നിട്ട് ഊശിയാക്കിയല്ലോ കൂടെ പിറപ്പേ. അങ്ങനെ പെണ്ണ് കാണല്‍ പ്രോഗ്രാമിന് പോയേക്കാം എന്ന് കരുതി.

Friday, July 22, 2011

നിത്യാനന്ദ പാവമാണ്




നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള്‍ അങ്ങേരെ കുറിച്ച് പറയാന്‍ കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്‌ഷ്യം എന്നത് തന്നെ. (റാഡിക്കല്‍ ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില്‍ കേരളത്തില്‍ നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള്‍ എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള്‍ ടിപ്പര്‍ കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള്‍ എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഒരു സംഭവം ഞാന്‍ കുത്തി പോക്കാന്‍ ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള്‍ ആദ്യം അകതാക്കേണ്ടത് സംവിധായകന്‍ ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്‍? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന്‍ ശോഭന വിളിക്കുന്നത്‌? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല്‍ എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല്‍ കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?

Tuesday, July 19, 2011

അഹം ബ്രഹ്മാസ്മി




അഹം ബ്രഹ്മാസ്മി - ഞാന്‍ ഈശ്വരനാകുന്നു . എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട്. എന്നാല്‍ നാമത് തിരിച്ചറിയാന്‍ വൈകുന്നു. അല്ലെങ്കില്‍, തിരിച്ചറിയാതെ ഈ മനുഷ്യ ജന്മം നരകിച്ചു തീര്‍ക്കുന്നു. എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്‌ഷ്യം? എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛന്‍ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന്‍ പോകുന്ന, താന്‍ സൃഷ്‌ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്‌. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്‌ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്‍, ആ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ ആയി പ്രയത്നിക്കണം.

ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്‌? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര്‍ ഈശ്വര തുല്യമാണ് എന്നതില്‍ സംശയമില്ല. ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ കാരനമായവര്‍ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു. അവിവാഹിതനായ ഒരു യുവാവിന്റെ പ്രഥമവും മുഖ്യവുമായ കടമ തന്റെ മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് തന്നെ. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല്‍ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ. എന്നാല്‍ നാളത്തെ തലമുറ അങ്ങനെ ചിന്തിക്കുന്നവരാകുമോ? സംശയിക്കേണ്ടിയിരിക്കുന്നു.